ഷെറാദ് മൊറു | |
---|---|
ജനനം | ഷെറാദ് മൊറു ജൂൺ 22, 1944 Albertville, ഫ്രഞ്ച് |
തൊഴിൽ | ഭൗതികശാസ്ത്രജ്ഞൻ |
അറിയപ്പെടുന്നത് | Chirped pulse amplification |
പുരസ്കാരങ്ങൾ | നൊബേൽ പുരസ്കാരം (2018) |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | ഇകോൾ പോളിടെക്നിക് റോച്സ്റ്റർ സർവകലാശാല മിഷിഗൺ സർവകലാശാല |
2018-ലെ ഭൗതികശാസ‌്ത്ര നൊബേൽ പുരസ‌്കാരം പങ്കു വെച്ച യുഎസ് പൗരത്വവുമുള്ള ഫ്രഞ്ചുകാരനാണ് ഷെറാദ് മൊറു (French: Gérard Albert Mourou; ജനനം ജൂലൈ 22, 1944). ഫ്രാൻസിലെ ഇകോൾ പോളിടെക്നിക്കിലും യുഎസിലെ മിഷിഗൺ സർവകലാശാലയിലുമായിരുന്നു ഗവേഷണം. അർബുദ ചികിൽസാരംഗത്തും നേത്ര ശസ്ത്രക്രിയയിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ ഒപ്റ്റിക്കൽ ലേസർ സാങ്കേതികവിദ്യ കണ്ടുപിടിച്ച ആർതർ ആഷ്കിൻ, ഡോണ സ്ട്രിക്‌ലൻഡ് എന്നിവർക്കൊപ്പമാണ് പുരസ്കാരം പങ്കിട്ടത്.
ആർതർ ആഷ‌്കിൻ കണ്ടെത്തിയ ‘ഒപ്റ്റിക്കൽ റ്റ്വീസർ’ എന്ന ലേസർ സാങ്കേതികവിദ്യ. പ്രകാശം കൊണ്ടു മുറിവേൽപ്പിക്കാതെയുള്ള ഫലപ്രദമായ ചികിൽസയ്ക്ക് ഇതു വഴിയൊരുക്കി. ഏറ്റവും ഹ്രസ്വവും ശക്തിയുള്ളതുമായ ലേസർ സ്പന്ദനങ്ങൾ മൊറുവും ശിഷ്യ സ്ട്രിക്‌ലൻഡും കണ്ടെത്തി. അനുബന്ധഭാഗങ്ങൾക്കു കേടുപാടുണ്ടാക്കാത്തവിധം ലേസർ രശ്മികളുടെ ദൈർഘ്യം പരമാവധി കുറച്ചും തീവ്രത പരമാവധി കൂട്ടിയും ഇവർ വികസിപ്പിച്ച ചേർപ്ഡ് പൾസ് ആംപ്ലിഫിക്കേഷൻ (സിപിഎ) സങ്കേതം അർബുദ ചികിൽസയിലും നേത്രശസ്ത്രക്രിയകളിലും അവശ്യഘടകമാണ്.